കീം റാങ്ക് ലിസ്റ്റ് സുപ്രീം കോടതിയിൽ: കേരള സിലബസുകാരുടെ ഹർജി ഇന്ന് പരിഗണിക്കും; സിബിഎസ്ഇ തടസ്സ ഹർജിയുമായി രംഗത്ത്
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleകേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള ‘കീം’ റാങ്ക് ലിസ്റ്റ് സംബന്ധിച്ച നിർണായക ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുതുക്കിയ റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുക. സി.ബി.എസ്.ഇ. വിദ്യാർത്ഥികളും ഈ വിഷയത്തിൽ തടസ്സ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്നത്തെ കോടതി നിർദേശം കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന നടപടികളിൽ നിർണായക സ്വാധീനം ചെലുത്തും.
റാങ്ക് ലിസ്റ്റിലെ മാറ്റങ്ങളും ഹർജിയുടെ പശ്ചാത്തലവും
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതിന് പിന്നാലെ, ജൂലൈ 11ന് രാത്രിയാണ് സർക്കാർ ‘കീം’ റാങ്ക് ലിസ്റ്റ് പുതുക്കി പ്രസിദ്ധീകരിച്ചത്. ഈ പുതിയ പട്ടിക പ്രകാരം ആദ്യ 100 റാങ്കിൽ 79 പേരും സി.ബി.എസ്.ഇ. വിദ്യാർത്ഥികളായിരുന്നു. കേരള സിലബസിൽ നിന്നുള്ളവർ 21 പേർ മാത്രം. നേരത്തെ ഹൈക്കോടതി റദ്ദാക്കിയ റാങ്ക് പട്ടികയിൽ ഇത് യഥാക്രമം 55 സി.ബി.എസ്.ഇ. വിദ്യാർത്ഥികളും 43 കേരള സിലബസ് വിദ്യാർത്ഥികളുമായിരുന്നു. മാർക്ക് ഏകീകരണരീതി മാറ്റുന്നതിനെതിരെ കോടതിയെ സമീപിച്ച സി.ബി.എസ്.ഇ. വിദ്യാർത്ഥികൾക്ക് മേൽക്കൈ നൽകുന്നതായിരുന്നു പുതുക്കിയ റാങ്ക് ലിസ്റ്റ്. ഇതോടെയാണ് തങ്ങളുടെ ഭാവിക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
സർക്കാരിന്റെ നിലപാടും ഹൈക്കോടതി വിധിയിലെ പ്രധാന ഭാഗങ്ങളും
ഇക്കൊല്ലം സർക്കാർ പുതുതായി നടപ്പാക്കിയ മാർക്ക് ഏകീകരണ ഫോർമുല നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ഫെബ്രുവരി 19ന് പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസ് പ്രകാരം തന്നെ റാങ്ക് ലിസ്റ്റ് മാറ്റി പ്രസിദ്ധീകരിക്കണമെന്ന സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ അപ്പീൽ തള്ളിയത്. ഇക്കൊല്ലം പുതിയ ഫോർമുല നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന മാർക്ക് ഏകീകരണ പുനഃപരിശോധനാ സമിതിയുടെ വിലയിരുത്തൽ കോടതി കണക്കിലെടുത്തിരുന്നു.
മന്ത്രി ആർ. ബിന്ദു നേരത്തെ വ്യക്തമാക്കിയത് സുപ്രീംകോടതിയിൽ അപ്പീൽ നൽകില്ലെന്നും ഓഗസ്റ്റ് 14നകം പ്രവേശന നടപടികൾ പൂർത്തിയാക്കുമെന്നുമാണ്. എ.ഐ.സി.ടി.ഇ. (AICTE) സമയക്രമമനുസരിച്ച് എഞ്ചിനീയറിംഗ് പ്രവേശനം ഓഗസ്റ്റ് 14ന് അകത്ത് പൂർത്തിയാക്കേണ്ടതുണ്ട്. സംസ്ഥാന എഞ്ചിനീയറിംഗ് അലോട്ട്മെന്റ് നടപടികൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി ജൂലൈ 16ന് രാവിലെ 11 വരെ ഓപ്ഷനുകൾ നൽകാനുള്ള സൗകര്യവും ലഭ്യമാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
Summary of article in English:
The Supreme Court is set to hear a crucial petition today regarding Kerala’s KEAM engineering rank list. Kerala syllabus students have filed the petition against the revised rank list, which significantly favored CBSE students (79 out of top 100 compared to 21 from Kerala syllabus in the new list, as opposed to 55 and 43 respectively in the earlier, cancelled list). CBSE students have also filed an intervention plea. The revision followed a High Court ruling that deemed the government’s new mark normalization formula illegal. Despite the government’s earlier intention not to appeal in the Supreme Court and to complete admissions by August 14 (AICTE deadline), the matter is now before the apex court. Online option submission for KEAM is currently open until July 16, 11 AM.